ബന്ധുക്കള്‍ക്കെതിരെ ആക്ഷേപമുന്നയിച്ച് പത്തനംതിട്ടയില്‍ മാനഭംഗത്തിനിരയായ അറുപത്തഞ്ചുകാരി. മൂന്നുപേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ആക്രമണത്തിനിടയില്‍ വധഭീഷണി മുഴക്കിയെന്നും ചികില്‍സയിലുള്ള സ്ത്രീ പറഞ്ഞു.
ശരീരത്തിലും മുഖത്തും ആഴത്തിൽ മുറിവേറ്റ സ്ത്രീ അടൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തെക്കുറിച്ച് സ്ത്രീ പറയുന്നത്.
ബന്ധുക്കളെ സംശയമുള്ളതായും പറഞ്ഞു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. പന്തളം സി.ഐയ്ക്കാണ് അന്വേഷണ ചുമതല. 15 ന് പുലർച്ചെയാണ് 65കാരി ആക്രമണത്തിനിരയായത്. അടൂർ പുതുവലിൽ ഒറ്റയ്ക്കായിരുന്നു ഇവർ താമസച്ചിരുന്നത്.