നിലമ്പൂരിൽ ലഹരിവസ്തുക്കളുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.ഇവരിൽ നിന്ന് 25 ഗ്രാം കഞ്ചാവും നൂറിലധികം ലഹരി ഗുളികളും കണ്ടെത്തി.
നിലമ്പൂർ സി.എൻ.ജി റോഡിനു സമീപത്തെ വനം വകുപ്പിന്റെ വുഡ്കോംപ്ലക്സിനു സമീപം ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് ചൂലൂർ സ്വദേശി ആകർഷാണ് ആദ്യം എക്സൈസിന്റെ പിടിയിലായത്.ഇയാളിൽ നിന്ന് 25 ഗ്രാം കഞ്ചാവും ദേഹപരിശോധനയിൽ അടിവസ്ത്രത്തിനടിയിൽ സൂക്ഷിച്ച നൂറോളം ലഹരി ഗുളികകളും കണ്ടെത്തി.ആകർഷിനെ ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് സ്വദേശി അശ്വന്തിനെകുറിച്ചുള്ള വിവരം ലഭിച്ചത്.മാനസിക രോഗത്തിന് നൽകുന്ന ഗുളികകളാണ കണ്ടെത്തിയത്.ബാംഗ്ലൂരിൽ നിന്നാണ് ഈ ഗുളികകൾ എത്തിച്ചത്. ഗുളിക ഒന്നിന് അഞ്ചുരൂപ വിലയുള്ള ഈ മരുന്നുകള മൂന്നിരട്ടി വിലക്കാണ് വിദ്യാർഥികൾക്ക് നൽകുന്നത്.കോഴിക്കോട്ടെ എൻജിനീയറിങ്ങ് കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന.അറസ്റ്റിലായ ആകർഷും അശ്വന്തും സമാനമായ ലഹരികേസിൽ വിചാരണ നേരിടുകയാണ്.ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും അറസ്റ്റിലായത്.കൂടുതൽ പേർ സംഘത്തിൽ ഉണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.