മലപ്പുറം തിരൂരിൽ വന്‍ കുഴല്‍പ്പണവേട്ട. ഇരുപത്തിരണ്ടു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മണ്ണാര്‍ക്കാട് സ്വദേശി വീരാന്‍കുട്ടിയാണ് പിടിയിലായത്. തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുഴൽപ്പണസംഘത്തിലെ കണ്ണിയാണ് പ്രതി.
ചെന്നൈയില്‍ നിന്നും ട്രെയിന്‍മാര്‍ഗം തിരൂരില്‍ എത്തിയ വീരാൻകുട്ടിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തത്. തുണികൊണ്ട് നിർമിച്ച കോട്ടിനുളളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പിടികൂടിയ നോട്ടുകളിൽ ഭൂരിഭാഗവും രണ്ടായിരം രൂപ നോട്ടുകളാണ്.
ചെന്നൈയിൽ നിന്നും ബംഗുളുരൂവിൽ നിന്നുമായി ഏറെ കാലമായി കുഴല്‍പ്പണ എത്തിച്ചുനല്‍കുന്ന ഏജന്റാണ് പിടിയിലായ വീരാൻകുട്ടി.. പ്രതിയുമായി ബന്ധമുളള കുഴല്‍പ്പണസംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. താനൂര്‍ ഭാഗത്ത് വിതരണം ചെയ്യാനാണ് പ്രതി പണം എത്തിച്ചതെന്ന് പൊലീസ് പറയുന്നത്.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.