പരപ്പന ജയിലിൽ തടവുകാർക്ക് വി ഐ പി പരിഗണന ലഭിക്കുന്നുവെന്ന റിപ്പോർട്ടിനെ സാധൂകരിച്ചു കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. വ്യാജ മുദ്രപത്ര കുംഭകോണ കേസിലെ പ്രതിയുടെ സെല്ലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഒരു കന്നഡ ചാനൽ പുറത്തുവിട്ടത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അബ്ദുൽ കരീം തെൽഗിക്ക് പരപ്പന ജയിലിൽ ലഭിക്കുന്ന സൗകര്യങ്ങൾ എന്ന് അവകാശപ്പെട്ടാണ് സ്വകാര്യ ചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സഹായി, കട്ടിൽ, പാചകം ചെയ്യാൻ സൗകര്യം തുടങ്ങിയവ ദൃശ്യങ്ങളിൽ കാണാം. എന്നാൽ ചിത്രം ജയിലിൽ നിന്നുള്ളതാനെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമാനമായ സൗകര്യങ്ങൾ ശശികലക്കും ലഭിക്കുന്നുണ്ടന്ന് കഴിഞ്ഞദിവസം ജയിൽ ഡി ഐ ജി, ഡി. രൂപ തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.. എന്നാൽ ചട്ടം ലംഘിച്ചു. എന്നാൽ ജയിലിൽ ചട്ടം ലംഘിച്ചു പരിശോധന നടത്തിയതിന് ഡി രൂപയോട് ആഭ്യന്തര വകുപ്പ് വിശദീകരണം തേടി. ഇതിനെ പരസ്യമായി വിമർശിച്ചു രൂപ രംഗത്തെത്തി.
അതേസമയം ജയിലിലെ നിയമലംഘനത്തെ കുറിച്ച് മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.ജയിൽ ഡി ജി സത്യനാരായണ റാവുവിന് രണ്ടുകോടി രൂപ കൈക്കൂലി നൽകി ശശികല വി ഐ പി സൗകര്യങ്ങൾ അനുഭവിക്കുന്നു എന്നായിരുന്നു രൂപ തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ.