മുംബൈ സിഎസ്ടി റയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്കു നേരെ അശ്ലീല ചേഷ്ടകൾ കാണിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടി മൊബൈൽ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ്, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ തയ്യാറായത്.
ജൂൺ 29ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈ സിഎസ്ടി റയിൽവേ സ്റ്റേഷനിൽവച്ച് യുവാവ് പെൺകുട്ടിയോട് അശ്ലീലചേഷ്ടകൾ കാട്ടുകയായിരുന്നു. ദീർഘദൂര ട്രെയിനിൻറെ സീറ്റിൽ ഇരുന്ന യുവാവാണ് പെൺകുട്ടിയോടെ മോശമായി പെരുമാറിയത്. ലൈംഗീകചേഷ്ടകൾ കണ്ട് ആദ്യം അമ്പരന്ന പെൺകുട്ടി, പിന്നീട് യുവാവിനെ കുടുക്കാനായി ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽപകർത്തി.
പിന്നീടിത് പൊലീസിന് കൈമാറുകയായിരുന്നു. മൊബൈല്‍ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ്, മുംബൈ ചെംമ്പൂരിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശിയായ അശോക് പ്രദാൻ എന്ന ഇരുപതുകാരനെ കുടുക്കുകയായിരുന്നു. ഇയാൾക്കെതിരെ ഐപിസി 354, 509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, സംഭവദിവസം ദൃശ്യങ്ങൾ പൊലീസിന് കാട്ടികൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഉണർന്നുപ്രവർത്തിച്ചതെന്നും വിമർശനമുണ്ട്. നേരത്തെ മുംബൈയിലെ ലോക്കൽ ട്രെയിനില്‍നടന്ന സമാനമായ സംഭവവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.