തൃശൂരില്‍ വന്‍ലഹരിമരുന്ന് വേട്ട. രാജ്യാന്തര വിപണിയില്‍ കാല്‍ക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. ഇതിനു പുറമെ, ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു.
തൃശൂര്‍. പാലക്കാട് ബസുകളില്‍ ലഹരിമരുന്ന് ഒളിച്ചുക്കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതു ശരിയണോയെന്ന് പരിശോധിക്കാന്‍ ദേശീയപാതയിലെ കുതിരനില്‍ എക്സൈസ് സംഘം ബസുകള്‍ പരിശോധിച്ചു. തൃശൂര്‍. പളനി റൂട്ടില്‍ സര്‍വീട് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് പരിശോധിച്ചു. ബസിന്റെ പിന്‍സീറ്റിനടയില്‍ ബാഗ് കണ്ടെത്തി. പരിശോധിച്ചപ്പോള്‍ 350 ഗ്രാംഹാഷിഷ് ഓയില്‍. രാജ്യാന്തര വിപണിയില്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപ വില വരും. ഇതിനു പുറമെ, ഒന്നരക്കിലോ കഞ്ചാവും.
യാത്രക്കാരെ ചോദ്യം ചെയ്തെങ്കിലും ആളെ കണ്ടെത്താനായില്ല. ബാഗിനുള്ളിൽ നിന്നും ലഭിച്ച മലയാളത്തിലുള്ള നോട്ടീസ് കേന്ദ്രീകരിച്ചു ഉടമസ്ഥനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
ബസിലെ യാത്രക്കാരെ മുഴുവൻ സംശയത്തിന്റെ പേരിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ സാധിക്കാത്തതിനാൽ പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും കഴിഞ്ഞു വിടുകയായിരുന്നു. പലപ്പോഴും ആളില്ലാതെ ബസുകളിൽ ലഹരി വസ്തുക്കൾ ഇത്തരത്തിൽ കടത്താറുണ്ട്. ലഹരി വസ്തുക്കൾ വാഹനത്തിൽ ഓളിപ്പിച്ച ശേഷം അടുത്ത സ്റ്റോപ്പിൽ ഇവർ ഇറങ്ങുകയാണു പതിവ്. പിന്നാട് ഫോണിൽ കൂടിയാണു ഇടപാട് നടത്താറ്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു ബസ് എത്തുമ്പോൾ വേറെ ആളു കയറി സാധനം എടുത്തുകൊണ്ടു പോകും. അല്ലെങ്കിൽ സാധനം ഒളിപ്പിച്ച ശേഷം ബസിലെ വേറെ ഏതെങ്കിലും സീറ്റിൽ ഇവർ പോയിരിക്കും. പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇത്തരം കേസുകളിൽ ആരെയും കസ്റ്റഡിയിൽ എടുക്കാൻ സാധിക്കില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.