വയനാട് മുത്തങ്ങയിൽ നിന്നും വൻ സ്ഫോടകശേഖരം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ എട്ട് ടൺ സ്ഫോടകവസ്തുക്കൾകൂടി പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. ഇതിൽ തമിഴ്നാട് സ്വദേശി സുരളീകൃഷ്ണയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബെംഗളൂരു രാമനഗർ ചെമ്മനഹള്ളിയിൽ റെയ്ഡ് നടത്തിയത്. 8 ടൺ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. രഹസ്യകേന്ദ്രത്തിനടുത്തു തന്നെ ഒരു ക്വാറിയും പ്രവർത്തിക്കുന്നുണ്ട്.
നിരോധിച്ച അമോണിയം നൈട്രേറ്റും പിടിച്ചെടുത്തവയിൽപെടുന്നു. സ്ഫോടകവസ്തുക്കൾ ബെംഗളൂരു പോലീസിനെ ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയാലാകുമെന്നാണ് സൂചന. മുത്തങ്ങ ചെക്പോസ്റ്റിൽ വെച്ചാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഇരുന്നൂറ്റമ്പതോളം പെട്ടി സ്ഫോടക വസ്തുക്കൾ പൊലീസ് പിടികൂടിയത്. മഞ്ചേരിയിലെ പാറമടകളിലേക്ക് കൊണ്ടുവരുകയായിരുന്നു വൻ സ്ഫോടകവസ്തുശേഖരം. സാവാളചാക്ക് സ്ഫോടകവസ്തുക്കളുടെ മുകളിൽ നിറച്ചായിരുന്നു കടത്താൻ ശ്രമം