മലപ്പുറം വാണിയമ്പലത്ത് മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരന്‍ ലൈംഗീകമായി പീഡിപ്പിച്ചു. രണ്ടുവര്‍ഷത്തോളം പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയ കേസില്‍ 22കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തായത്.
കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി പതിവായി പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മാനസികമായ വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ ഇരുപത്തിരണ്ടുകാരനായ സഹോദരൻ വീട്ടിൽ വച്ചാണ് ഉപദ്രവിച്ചിരുന്നത്. സ്കൂളിൽ അധ്യാപകരോട് സംഭവം പെൺകുട്ടി തുറന്നു പറഞ്ഞതോടെയാണ് അന്വേഷണം നടത്തിയത്. പിന്നാലെ മാനസികാസ്വസ്്ഥ്യം പ്രകടിപ്പിക്കാറുളള സഹോദരൻ അറസ്റ്റിലാവുകയായിരുന്നു. കുടുംബാംഗങ്ങളുടെ അശ്രദ്ധയും രണ്ടു വർഷമായി പീഡനം തുടരുന്നതിന് കാരണമായി.
അറസ്റ്റിലായ പ്രതി റിമാൻഡിലാണ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയായി. കുട്ടിയെ തവനൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.