പത്തനംതിട്ട വെച്ചുച്ചിറയിൽ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട്. കടംകൊടുത്ത പണം തിരിച്ചുനല്‍കാത്തതിന് പുറമെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യകുറിപ്പ്. തിരുവനന്തപുരം മുക്കട സ്വദേശി രജനകുമർ ഇന്നലെയാണ് റാന്നി വെച്ചൂച്ചിറയിൽ രാജശേഖരൻ നായരുടെ വീടിനുമുന്നിൽ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചത്.
മരണത്തിന് കാരണക്കാർ രാജശേഖരൻ നായരും സഹോദരിയുമാണെന്ന് രജനകുമാർ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 2,70,560രൂപ രാജശേഖരൻ നായർ നൽകാനുണ്ടെന്നും കുറിപ്പിലുണ്ട്. നാലുതവണയായി വാങ്ങിയതുക പ്രത്യേകം എഴുതിയിട്ടുണ്ട്. ഇന്നലെ രാവിലെ കുന്നത്തെത്തിയ രജനകുമാർ പൊതുപ്രവർത്തകരോടും നാട്ടുകാരോടും സങ്കടം പറഞ്ഞു.
പ്രശ്നത്തിൽ ആരും ഇടപെടാതിരുന്നതോടെ മന്ദമരുതിയിൽനിന്ന് പെട്രോൾ വാങ്ങിയെത്തി ആത്മഹ്ത്യയ്ക്ക് ശ്രമിച്ചു. പൊള്ളലേറ്റ രജനകുമർ ഒരുമണിക്കുറോളം വീടിനുമുന്നിൽ കിടന്നു. രാജശേഖരൻനായർ പലരിൽനിന്നും പണംകടംവാങ്ങിയശേഷം തിരിച്ചുകൊടുക്കാതെ പറ്റിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.
പണം മടക്കിക്കിട്ടാനായി മുൻപും രജനകുമാർ കുന്നത്തെത്തിയിരുന്നു. അന്ന് ഇയാൾക്കെതിരെ രജശേഖനൻനായരുടെ മാതാവും സഹോദരിയും പൊലീസിൽ പരാതിനൽകി. രാജശേഖരൻനായർ കബളിപ്പിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ആത്മഹത്യ