ഡൽഹിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളത്ത് അറസ്റ്റിൽ. ബംഗാൾ സ്വദേശി ഷെയ്ക്ക് റെയ്സുൾ ആണ് പിടിയിലായത്. പീഡനശേഷം കേരളത്തില്‍ ഒളിവില്‍ കഴിയവെയാണ് പ്രതി പിടിയിലായത്.
ഡൽഹി പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഷെയ്ക്ക് റെയ് സുൽ കായംകുളത്തുവച്ച് പിടിയിലായത്. ഡൽഹിയിൽ സൈക്കിൾ റിക്ഷാ തൊഴിലാളിയായ റെയ്സുൾ അടുത്ത ബന്ധുവായ 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതോടെയാണ് പ്രതി കേരളത്തിലേക്ക് കടന്നത്. ഇവിടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന പ്രതി മറ്റു ബംഗാൾ സ്വദേശികളൊന്നിച്ച് താമസിച്ചു വരികയായിരുന്നു. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ ഒരകന്ന ബന്ധുവാണ് പ്രതിയെപ്പറ്റി കരീലക്കുളങ്ങര SIക്ക് വിവരം നൽകിയത്. തുടർന്ന് കായംകുളം സിഐ ഡൽഹി പോലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കായംകുളം സിഐക്കും കരീലക്കുളങ്ങര എസ്ഐക്കും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനശേഷം നാടുവിട്ട പ്രതി കായംകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഡൽഹി പോലീസിന് കൈമാറി.