നടിയെ ആക്രമിച്ച കേസിൽ ദിലീപ് അതീവ ജാഗ്രതയോടെ നീക്കങ്ങൾ നടത്തിയെങ്കിലും അറസ്റ്റിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും. സിനിമാ മേഖലയിലെ വിശ്വസ്തരെപ്പോലും അറിയിക്കാതെയാണ് ദീലീപും സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയത്. പക്ഷേ സ്വയംവരുത്തിവച്ച ‘പിഴവുകൾ’ ദിലീപിനെ കുടുക്കുക തന്നെ ചെയ്തു.
ചോദ്യം ചെയ്യലിനു മുമ്പും പിന്നീടും ദിലീപ് വരുത്തിയ ആറ് പിഴവുകൾ:
1. ബ്ലാക്മെയിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല.
3. ആദ്യം ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടിട്ടും ഒരിക്കൽപ്പോലും എതിർത്തില്ല. നിരപരാധിയെങ്കിൽ പ്രതിഷേധിച്ചേനെയെന്നു പൊലീസ് വിലയിരുത്തൽ.
4. രക്ഷിക്കണമെന്നു ചോദ്യംചെയ്യലിനുശേഷം കൈകൂപ്പി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
5. ബ്ലാക്മെയിൽ കത്തിൽ ഭീഷണിയില്ല, ഇതു കൃത്യമായ ബന്ധത്തിന്റെ സൂചന.
6. സുനിയെ അറിയില്ലെന്നുള്ള നിലപാടിൽ ഉറച്ചുനിന്നത്. തെളിവുകൾ എതിരായി.