കാളയെ വാങ്ങാന്‍ പണമില്ലാത്തിനാല്‍ കര്‍ഷകന്‍ പതിനാറും പതിനൊന്നും വയസ് പ്രായമുള്ള പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതു. മധ്യപ്രദേശിലെ ഗ്രാമത്തിലാണ് കര്‍ഷകന്റെ ദുരവസ്ഥ വ്യക്തമാക്കുന്ന ഈ കാഴ്ച.
കാർഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളർത്തുന്നതിനോ ഉള്ള സാന്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് ഈ പിതാവിനെ ഇത്തരമൊരു പ്രവർത്തിയിലേക്കു നയിച്ചത്. സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ്ലയാണ് മക്കളായ രാധിക, കുന്തി എന്നിവരെ ഉപയോഗിച്ച് നിലമുഴുതത്. ദാരിദ്ര്യം മൂലം രണ്ട് കുട്ടികളുടെയും പഠനം നേരത്തെ നിര്‍ത്തിയിരുന്നു.
കാഹ്ലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇത്തരം ജോലികള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്ന് പിതാവിനോട് താക്കീത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിനാശവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും മൂലം മധ്യപ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ പു്രതിനിധി മാത്രമാമ് സര്‍ദാര്‍ കാഹ്ള.