മുൻ ഡിജിപി യായിരുന്ന ഡോ.സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനും പരാതി നൽകി. സിബിമാത്യൂസിന്റെ സർവീസ് സ്റ്റോറിയിൽ സൂര്യനെല്ലിക്കേസിലെ ഇരയെക്കുറിച്ച് നടത്തിയ പരാമർങ്ങളാണ് പരാതിയ്ക്കടിസ്ഥാനം.. പീഡനത്തിനിരയയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നുവെന്നും കേസിലേയ്ക്ക് പി.ജെ. കുര്യന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്നുമാണ് നിർഭയം എന്ന പേരിൽ ഇറങ്ങിയ സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പിൽ ഉള്ളത്. പരാതി ലഭിച്ചെന്നും പരിശോധിച്ച് വരികയാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
ഇരുപത്തിയൊന്ന് വർഷം മുമ്പ് നടന്ന സംഭവത്തിൽ അന്വേണഉദ്യോഗസ്ഥൻ തന്നെ ഇരയെയും കുടംബത്തെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുപ്രീംകോടതിയുടെ പരിഗണയിയിലിരിക്കുന്ന വിഷയത്തിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. ഇത് ജീവിക്കാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. ജോലി സ്ഥാപനത്തിൽ പോലും പെൺകുട്ടി അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതായും പരിശോധിച്ചു വരികയാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി
നിർഭയം എന്ന പേരിൽ പുറത്തിറങ്ങിയ ഡോ. സിബി മാത്യൂസിന്റെ അനുഭവക്കുറുപ്പുകളിലാണ് സൂര്യനെല്ലിക്കേസിനെക്കുറിച്ചള്ള വിവാദമായ പരാമർശങ്ങൾ.അന്വേഷണത്തിന്റെ പ്രാഥമിക ഘടത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെൺകുട്ടി ശ്രമിച്ചത്. ചില ചോദ്യങ്ങൾക്ക് കള്ളച്ചിരിയോടെയായിരുന്നു മറുപടി. എന്തൊക്കെയോ അവർ മറച്ചുവയ്ക്കാൻ ശ്രമിച്ചു. കേസിനാസ്പദമായാ സംഭവം ഉണ്ടാകുന്നതിന് മുമ്പ് , ചെറിയ കുട്ടിയായിരുന്നപ്പോൾ ഇവർ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ലേഖനത്തിൽ സിബി മാത്യൂസ് പറഞ്ഞു വയ്ക്കുന്നു.
പി.ജെ. കുര്യന്റെ പേര് കേസിലേയ്ക്ക് വലിച്ചിഴയ്ക്ക്പ്പെടുകയായിരുന്നു. ആദ്യം കുര്യന്റെ പേര് പറയാതിരുന്ന പെൺകുട്ടി പിന്നീട് എന്തുകൊണ്ട് അത് പറഞ്ഞു. ചിലർക്ക് കുര്യനെ കേസിൽപെടുത്തണമെന്ന് താൽപര്യമുണ്ടായിരുന്നെന്നും സിബി മാത്യൂസ് തന്റെ ലേഖനത്തിൽ പറയുന്നു. നിറം പിടിപ്പിച്ചതും ഊഹോപോഹങ്ങൾ നിറഞ്ഞതുമായ ഇത്തരം ആക്ഷേപങ്ങൾ കുടുംബത്തെ ആകെ തകർത്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു. പുസ്തകം പ്രകാശനം ചെയ്ത വി.എസ് അച്യുതാനന്ദനും പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.