സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് നിരോധിത ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്ന ആൾ മലപ്പുറം വണ്ടൂരിൽ പിടിയിൽ. പൊന്മള സ്വദേശി കോഴിച്ചേരി മുഹമ്മദാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
വണ്ടൂർ താലൂക്ക് ആശുപത്രിക്ക് സമീപം സ്റ്റേഷനറി കടയുടെ മറവിലാണ് ലഹരി വസ്തുക്കളുടെ വിൽപ്പന.കഞ്ചാവും ഹാൻസും ഉൾപ്പടെയുള്ള നിരോധിത ലഹരി വസ്തുക്കളാണ് വിൽപ്പന നടത്തിയിരുന്നത്.ഹാൻസ് പാക്കറ്റ് ഒന്നിന് മുപ്പത് രൂപയാണ് വില.സ്കൂൾ വിദ്യാർഥികൾ ഹാൻസ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകരാണ് എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് എക്സൈസും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
കടയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ പാക്കറ്റുകളിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ലഹരി വസ്തുക്കൾ വിൽപന നടത്തിയ സംഭവത്തിൽ രണ്ടിലധികം തവണ ഇയാളെ എക്സൈസ് നേരത്തെ പിടികൂടിയിരുന്നു .