തന്നെ ഭീഷണിപ്പെടുത്തി ദിലീപിന് കത്തെഴുതിച്ചെന്ന് പൾസർ സുനിയുടെ കൂട്ടുപ്രതി വിപിന്‍ലാല്‍. പള്‍സര്‍ സുനിയും ജയിലധികൃതരും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തിയത്. ദിലീപിനു കത്തുമായി ഒരു ബന്ധവുമില്ലെന്നും വിപിൻലാൽ പറഞ്ഞു. ദിലീപിന് ലഭിച്ച കത്തിലെ കയ്യക്ഷരം വിപിന്‍ലാലിന്റേതെന്ന് കണ്ടെത്തിയിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നും വിപിന്‍ലാല്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ കസ്റ്റഡി റദ്ദാക്കണമെന്ന പ്രധാന പ്രതി പൾസർ സുനിയുടെ അപേക്ഷ കോടതി തള്ളി. പൊലീസ് മര്‍ദിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. കൂട്ടുപ്രതികളായ വിപിന്‍ലാല്‍, വിഷ്ണു എന്നിവരെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം പത്തുവരെയാണ് പൊലീസ് കസ്റ്റഡി.
അതേസമയം, പൾസർ സുനിക്ക് ജയിലിൽ ഫോണും സിംകാർഡും എത്തിച്ച കേസിൽ നിർണായക അറസ്റ്റുണ്ടായി. കോയമ്പത്തൂരിൽ നിന്ന് ഫോൺവാങ്ങിയ മലപ്പുറം സ്വദേശി ഇമ്രാനാണ് അറസ്റ്റിലായത്. ഫോൺ ജയിലിലെത്തിക്കാന്‍ വിഷ്ണുവിനെ സഹായിച്ച അരവിന്ദനെയും കേസില്‍ പ്രതി ചേര്‍ത്തു.
വര്‍ഷങ്ങളായി എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയില്‍ താമസിക്കുന്ന ഇമ്രാനെ ഇന്ന് രാവിലെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത് . കോയമ്പത്തൂരില്‍ നിന്ന് സ്വന്തം നിലയില്‍ പണംകൊടുത്തുവാങ്ങിയതാണ് സിമ്മും ഫോണുമെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത് . 300രൂപ നല്‍കിയാണ് ഫോണ്‍ വാങ്ങിയത് . പള്‍സര്‍ സുനിക്കായി സിംകാര്‍ഡ് സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്ത് വിഷ്ണുഎത്തിയപ്പോള്‍ ഈ സിമ്മും ഫോണും കൈമാറുകയായിരുന്നു. അതല്ലാതെ ഇതില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ഇമ്രാന്‍ പൊലീസിനെ അറിയിച്ചു . ഒട്ടേറെ മോഷണക്കേസില്‍ വിഷ്ണുവിനൊപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഇമ്രാന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം കേസില്‍ കേസില്‍ അഞ്ചാംപ്രതിയായിരുന്ന സനല്‍ പി മാത്യുവിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി .
ഏപ്രില്‍ മൂന്നിന് കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സനല്‍ ഈ ഫോണുപയോഗിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. 10ാം തിയതിയ്ക്ക് ശേഷമാണ് ഈ ഫോണ്‍ ഈ ഭാഗത്തെ ടെലിഫോണ്‍ ടവറിന്റെ പരിധിയില്‍ വരുന്നത് . അതേസമയം കേസിലെ അഞ്ചാംപ്രതി സനല്‍ പി.മാത്യുവിനെ ഒഴിവാക്കി. വട്ടേക്കുന്ന് സ്വദേശി അരവിന്ദനെ പ്രതിചേര്‍ത്തു. എന്നാല്‍ ജയിലില്‍ നിന്ന് കേസില്‍ േമസ്തിരി സുനില്‍ സനല്‍ പി മാത്യുവിനെ വളിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. ജയിലിനുള്ളില്‍ ഫോണെത്തിക്കാന്‍ വിഷ്ണുവിന് സഹായം നല്‍കിയ വട്ടേക്കുന്ന് സ്വദേശി അരവിന്ദനെയും അന്വേഷണസംഘം പ്രതിചേര്‍ത്തിട്ടുണ്ട്.