മലപ്പുറം കൊളത്തൂരിൽ ഗൃഹനാഥന്റെ മൂന്നു മാസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. കല്ലരട്ടി സ്വദേശി വാഴയിൽ സെയ്ദിന്റെ മൃതദേഹമാണ് അഴുകിയ നിലയിൻ കണ്ടെത്തിയത്. മരിച്ചയാള്‍ തിരിച്ചുവരുമെന്ന അന്ധവിശ്വാസമാണ് മൃതദേഹം സൂക്ഷിക്കാന്‍ കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ ദുർമന്ത്രവാദികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
വീട്ടിലെത്തിയ ബന്ധുവാണ് കുടുംബത്തെ കാണാനില്ലെന്ന വിവരം നാട്ടുകാരെ അറിയിച്ചത്. പൊലീസിന്റെ സഹായത്തോടെ ജനൽ തകർത്ത് അകത്തു കടന്നപ്പോൾ ഭാര്യയും മൂന്നു മക്കളും മൃതദേഹത്തിനരികിൽ പ്രാർഥിക്കുകയായിരുന്നു. മരിച്ച സെയ്ദ് തിരിച്ചു വരുമെന്നും തങ്ങളെ ശല്ല്യപ്പെടുത്തരുതെന്നുമായിരുന്നു ഭാര്യയുടെ ആദ്യ പ്രതികരണം. ഭാര്യയേയും 21 ഉം 18 ഉം 15 ഉം പ്രായമുള്ള മൂന്നു മക്കളേയും കസ്റ്റഡിയിൽ എടുത്ത ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാനായത്.
പൂർണമായും അഴുകിയ മൃതദേഹത്തിൻ എല്ലും തോലും വേറിട്ട നിലയിലായിരുന്നു. മൃതദേഹം എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നുണ്ട്. ചെയ്ത് കഴിച്ചതിന്റെ അവ മരിച്ചയാൾ തിരിച്ചു വരുമെന്ന അന്ധവിശ്വാസമാണ് കുടുംബം മാസങ്ങളോളം മൃതദേഹം സൂക്ഷിച്ചതിന് കാരണമെന്ന് കരുതുന്നു. ദുർമന്ത്രവാദികൾക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.