കോട്ടയം മണിമലയിൽ പൊലീസ് അന്വഷണത്തെത്തുടർന്ന് ഒളിവിൽ പോയ കഞ്ചാവുകേസിലെ പ്രതികൾ വീടാക്രമിച്ച് കവര്‍ച്ച നടത്തിയ കേസിൽ പിടിയിലായി. ഒമ്പതംഗ സംഘത്തിലെ മൂന്നുപേരെ രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുടുക്കിയത്.
കഞ്ചാവ് വേട്ട പൊലീസ് ഊർജിതമാക്കിയതോടെ ഒളിവിൽ പോയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇക്കഴിഞ്ഞ മെയ് രണ്ടിന് രാത്രിയിൽ മണിമല സ്വദേശിയുടെ വീടിന്റെ വതിൽ തകർത്ത് മോഷണം നടത്താന്‍ ശ്രമിച്ച ഒന്‍പതംഗ സംഘത്തിലെ മൂന്നുപേരാണ് അറസ്റ്റിലായത്. വീട്ടിലുളളവര്‍ ഉറക്കെ നിലവിളിച്ചതോടെ ജനാലകളും മുറ്റത്തുണ്ടായിരുന്ന കാറും തകര്‍ത്ത് ഭീകരാന്തരീഷം സൃഷ്ടിച്ച് സംഘം രക്ഷപെടുകയായിരുന്നു. മുഖം മൂടി ധരിച്ചിരുന്നതിനാൽ ഇവരെതിരിച്ചറിയാൻ കഴിഞ്ഞിരുന്നിമില്ല. മണിമല, കങ്ങഴ, കറുകച്ചാൽ, മുണ്ടത്താനം എന്നിവിടങ്ങളിലെ ക്യാമറകളില്‍ അന്നേ ദിവസം രാത്രിയില്‍ സഞ്ചരിച്ച വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
അടുത്തിടെ മണിമല പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചപ്പോഴാണ് കഞ്ചാവ് കേസുകളിലെ മൂന്ന് പ്രതികള്‍ നാട്ടിലില്ലെന്നറിയുന്നറിയുന്നത്. തുടർന്ന് രണ്ടുമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പ്രതികൾ കുടുങ്ങി. കേസിലെ മറ്റുആറുപ്രതികളും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.