E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

‍തൊഴില്‍വാഗ്ദാനം നൽകി തട്ടിപ്പ്; പ്രേരണയായത് ആഡംബര ജീവിതത്തോടുളള ഭ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആഡംബര ജീവിതത്തോടുളള ഭ്രമമാണ് ഇരുപത്തിയൊന്നാം വയസില്‍ തട്ടിപ്പു തുടങ്ങാന്‍ പാലാരിവട്ടത്ത് അറസ്റ്റിലായ കൃഷ്ണേന്ദുവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. ആഡംബര കാറുകളില്‍ യാത്ര ചെയ്തും മുന്തിയ ഹോട്ടലുകളില്‍ താമസിച്ചുമാണ് കൃഷ്ണേന്ദുവും കാമുകന്‍ ജിന്‍സണും തട്ടിപ്പ് നടത്തിയിരുന്നത്. ഇരുവരും നടത്തിയ വിദേശയാത്രകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ബാംഗ്ലൂരില്‍ ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കൃഷ്ണേന്ദു തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. പഠനം പൂര്‍ത്തിയായതിനു പിന്നാലെയാണ് ജിന്‍സണുമായി അടുപ്പത്തിലാവുന്നത്. ആഡംബരജീവിതം ആഗ്രഹിച്ചിരുന്ന ഇരുവരും ഇതിനുളള പണം കണ്ടെത്താനാണ് തൊഴി‍ല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പൊലീസിന് മൊഴി നല്‍കി. ജിന്‍സന്‍റെ സൗഹൃദവലയത്തിലുളളവരാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. ഗള്‍ഫില്‍ പുതുതായി തുടങ്ങാന്‍ പോകുന്ന സ്ഥാപനത്തില്‍ പ്രതിമാസം അറുപതിനായിരം രൂപ ശമ്പളമുളള ജോലി വാഗ്ദാനം ചെയ്താണ് ചെറുപ്പക്കാരെ ആകര്‍ഷിച്ചത്. ഓരോരുത്തരില്‍ നിന്നും അമ്പത്തിമൂവായിരം രൂപ വീതം ഈടാക്കി. ഈ പണമുപയോഗിച്ച് കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വന്‍കിട ഹോട്ടലുകളില്‍ ഇരുവരും താമസിച്ചു. വാടകയ്ക്കെടുക്കുന്ന ആഡംബര കാറുകളിലായിരുന്നു യാത്ര. പണം നല്‍കിയവരുടെ യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷം പിന്‍മാറിയതോടെയാണ് ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പ് മനസിലാക്കിയത്. 

അറസ്റ്റിലായ കൃഷ്ണേന്ദുവിന് വീട്ടുകാരുമായി കാര്യമായ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. നാലു തവണ കൃഷ്ണേന്ദു ഗള്‍ഫിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്‍റ് തട്ടിപ്പ് സ്ഥാപനങ്ങളുമായി ഇവര്‍ക്കുളള ബന്ധവും അന്വേഷണത്തിന്‍റെ പരിധിയിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :