ഒരുമാസം മുന്‍പ് മലപ്പുറം കാളികാവിൽ നിന്ന് വീടുവിട്ടിറങ്ങിയ ഒരുവീട്ടമ്മയുടെ ജീവിതകഥയാണ് ഇനി. ഫേയ്സ്ബുക്കിലുടെ പരിചയപ്പെട്ട യുവാവിനൊപ്പം താമസിക്കാന്‍ വീടുവിട്ടിറങ്ങിയ രണ്ടു കുട്ടികളുടെ അമ്മയായ യുവതി, ചതി തിരിച്ചറിഞ്ഞത് സ്വന്തം ജീവിതം കൈവിട്ടു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. മൂവാറ്റുപുഴ സ്വദേശി റോബിന്‍ എന്ന യുവാവാണ് വീട്ടമ്മയെ വലയിലാക്കി ചതിയില്‍പ്പെടുത്തിയത്. ഒടുവില്‍ തിരിച്ചെത്തിയെങ്കിലും സ്വന്തം വീട്ടുകാര്‍ പോലും വീട്ടമ്മയെ കൈവിട്ടു.
ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട രണ്ടു മക്കളുളള 30 വയസുകാരിയാണ് ടാക്സി ഡ്രൈവറായ മൂവാറ്റുപുഴ സ്വദേശി റോബിനൊപ്പം ഇറങ്ങിപ്പോയത്. പലയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. ഒരു സുപ്രഭാതത്തിൽ രണ്ട് മക്കളുളള യുവതി അപ്രത്യക്ഷയായത് നാട്ടിലെങ്ങും ദുരൂഹതയുയർത്തി. ഫേയ്സ്്ബുക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി സഞ്ചരിച്ച വഴികൾ പൊലീസിന് വ്യക്തമായത്. മോഹനവാഗ്ദാനങ്ങൾ നൽകി തട്ടിക്കൊണ്ടു പോയ റോബിന്റെ ബന്ധങ്ങളും പ്രവർത്തനവും ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടതോടെ വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടമ്മ നല്‍കിയ പരാതിയില്‍ പൊലീസ് റോബിനെ അറസ്റ്റ് ചെയ്തതോടെ ഒട്ടേറെ പീഡനക്കേസുകള്‍ക്കാണ് തുമ്പുണ്ടായത്. പല യുവതികളെയും ഫേയ്സ് ബുക്ക് വഴി പരിയപ്പെട്ട് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. വീട്ടമ്മമാരെയാണ് ഫേയ്സ്ബുക്കു വഴി റോബിൻ പതിവായി കുടുക്കാറുളളത്. ഭർത്താക്കൻമാര്‍ വിദേശത്തുളള യുവതികളാണ് ഇയാളുടെ ഇരകളില്‍ കൂടുതലും. വീട്ടമ്മമാരുമായി പരിചയത്തിലായാൽ നേരിൽ കാണാൻ ശ്രമിക്കും. കൈവശമുളള പണവും ആഭരണങ്ങളുമായി രക്ഷപ്പെടാൻ നിർദേശിക്കുകയാണ് അടുത്ത ഘട്ടം. പ്രതി റോബിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട വീട്ടമ്മയെ ഒടുവില്‍ ഭർതൃവീട്ടുകാരും കൈയ്യൊഴിഞ്ഞു. സ്വന്തം വീട്ടിലും ഇവര്‍ക്ക് പ്രവേശനമുണ്ടായില്ല. ഇതോടെ ഫേയ്സ്ബുക്ക് ചതിയിൽപ്പെട്ട രണ്ടു മക്കളുടെ അമ്മ ആരോരുമില്ലാതെ ആശ്രമത്തിൽ കഴിയുകയാണിപ്പോൾ.