ഒട്ടേറെകേസുകളിൽ പിടികിട്ടാപ്പുള്ളിയായ ഒാട്ടോജയൻ ചിറയിൽകീഴിൽ അറസ്റ്റിൽ. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി അൻപതോളം കേസുകളിലെ പ്രതിയാണ്. പൊലീസിനെ കണ്ട് ഒാടിരക്ഷപെടാൻ ശ്രമിച്ച ജയനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു
ശാർക്കര സ്വദേശിയായ ശരത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒാട്ടോ ജയൻ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ജയൻ ചിറയിൻകീഴിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ പൊലീസ് പിന്തുടരുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന പ്രതി പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലായതോടെ വലിയകടയിൽവച്ച് കാറിൽ നിന്ന് ഇറങ്ങിയോടി.എന്നാൽ പൊലീസ് പിന്തുടർ്ന്ന് പിടികൂടി.
കടയ്ക്കാവൂർ സ്വദേശി ബാബുവിനെ കൊലപെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്റ്റേഷനുകളിൽ ഒട്ടേറെ മോഷണക്കേസുകളും ജയന്റ പേരിലുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.