മലപ്പുറം ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വൻതോതിൽ വർധിച്ചതായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ഹോസ്്റ്റലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രത്യേക സ്ക്വഡിന് ലഹരി ഉപയോഗത്തിന്റെ തീവ്രത ബോധ്യപ്പെട്ടത്.
സാധാരണ കഞ്ചാവ് ഉപയോഗത്തിന് പുറമെയാണ് വിവിധതരം ഇംഗ്ലീഷ് മരുന്നുകൾ ലഹരിക്കായി വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നത്. ശ്വാസതടസത്തിന് ഉപയോഗിക്കുന്ന വിലയേറിയ മരുന്നുകൾ പോലും ലഹരിക്കായി ഉപയോഗിക്കുന്നു. ജില്ലയിലെ ഹോസ്റ്റലുകളിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. കഞ്ചാവ് വലിക്കാൻ പലവിധത്തിലുളള ഹുക്കകൾ ഉപയോഗപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
കഞ്ചാവ് അടക്കമുളള ലഹരി വസ്തുക്കൾ ഉപയോഗിക്കുബോൾ കണ്ണു ചുവന്നിരിക്കുന്നത് തടയാൻ വിദ്യാർഥികളിലെ ഐ ഡ്രോപ് ഉപയോഗം വ്യാപകമെന്നാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ.