കോഴിക്കോട് നല്ലളത്ത് വീട് കുത്തിതുറന്ന് ഇരുപത്തിയഞ്ചുപവനും നാലരലക്ഷം രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.പെരുന്നാൾ ദിവസം രാത്രിയാണ് മോഷണം നടന്നത്.
പെരുന്നാൾ ദിവസം രാത്രി വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ പാര ഉപയോഗിച്ച് കുത്തിതുറന്നായിരുന്നു കവർച്ച.രണ്ടലമാരകളിലായി സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ബൈക്കും മോഷണം പോയതിൽ ഉൾപ്പെടുന്നു.നാല് അലമാരകൾ നശിപ്പിച്ചിട്ടുണ്ട്.
നല്ലളം എസ്.ഐ എ.അജീഷാണ് കേസന്വേഷിക്കുന്നത്.വിരലടയാള വിദഗ്ധരുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മോഷണത്തില്‍ ഒന്നിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുള്ളൂ. സ്ഥിരം മോഷ്ടാക്കളുടെ പട്ടിക തയ്യാറാക്കി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.