തിരുവനന്തപുരം പട്ടത്ത് നിയമവിദ്യാർഥിയുടെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം അടിച്ചുതകർത്ത സംഘം ജനൽ ചില്ലുകളും എറിഞ്ഞുടച്ചു. ലോ അക്കാദമിയിലെ രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് പ്രകോപനത്തിന് കാരണമെന്നാണ് വിദ്യാർഥിയുടെ പരാതി.
പട്ടം സ്വദേശിയും ലോ അക്കാദമിയിലെ വിദ്യാർഥിയുമായ രാഹുൽ ഹരികുമാറിന്റെ വീടിനുനേരെയാണ് ഞായറാഴ്ച പുലർച്ചെ ആക്രമണം ഉണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്ത്നുനേരെ കല്ലെറിഞ്ഞ ശേഷം അടിച്ചുതകർക്കുകയായിരുന്നു. ജനൽ ചില്ലുകളും പൂർണ്ണമായി എറിഞ്ഞുടച്ചു. കഴിഞ്ഞ ദിവസം ലോ അക്കാദമിയിൽ എസ്എഫ്െഎ., എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് തന്റെ വീടാക്രമിച്ചതെന്നാണ് എബിവിപി പ്രവർത്തകനായ വിദ്യാർഥിയുടെ ആക്ഷേപം.
മൂന്ന്മാസം മുമ്പും വിദ്യാർഥിയുടെ വീടിനുനേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു.മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.