തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവര്‍ത്തകരായിരുന്ന സഹോദരങ്ങൾ കള്ളനോട്ടടിക്കാൻ ഉപകരണങ്ങൾ വാങ്ങിയ സ്ഥാപനം കണ്ടെത്തി. മൂന്ന് മാസത്തോളമായി നോടടിച്ചിരുന്നതായി സംശയം. ഒളിവിലുള്ള ഒ.ബി.സി മോർച്ച നേതാവിനായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
കൊടുങ്ങല്ലൂർ തെക്കേനടയിലുളള കംപ്യൂട്ടർ സ്ഥാപനത്തിൽ നിന്നാണ് ബി.ജെ.പി പ്രവർത്തകനായ രാഗേഷ് എരാ ശെരി നോട്ടടിക്കാനുള്ള കളർ പ്രിന്റർ വാങ്ങിയത്. രാഗേഷുമായി പൊലീസ് ഇവിടെയെത്തി തെളിവെടുത്തു.
ഈ മാസം 10നാണ് പ്രിന്റർ വാങ്ങിയതെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതിന് മുൻപും കള്ളനോട്ടടിച്ചിരുന്നതായി ണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മൂന്ന് മാസമായി വൻ തോതിൽ ഇവർ പണം പലിശക്ക് നൽകിയിരുന്നു. ഇതിൽ കള്ളനോട്ടും ഉൾപ്പെട്ടതായാണ് സംശയം. പലിശക്ക് പണം വാങ്ങിയവരെ കണ്ടെത്തി ചോദ്യം ചെയ്യാനും പൊലീസ് ശ്രമം ആരംഭിച്ചു. ഇതിന് മുൻപ് നോട്ട് അടിച്ചിരുന്നോയെന്ന ചോദ്യത്തിന് രാഗേഷ് കൃത്യമായി ഉത്തരം നൽകാത്തതും സംശയം വർധിപ്പിക്കുന്നു.
നിലവിൽ കണ്ടെടുത്ത പ്രിന്റർ വാങ്ങുന്നതിന് മുൻപും നോട്ടടിച്ചിരുന്നതായി തെളിഞ്ഞാൽ ഇതിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അത്തരം സൂചനകൾ ലഭിച്ചിട്ടില്ല. അതെ സമയം ഒളിവിൽ പോയ ഒ.ബി.സി മോർച്ച നേതാവ് രാജീവിനായി തമിഴ്നാടിലടക്കം പൊലീസ് തിരച്ചിൽ തുടങ്ങി. മൊബൈൽ കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ നിരീക്ഷിച്ചുമാണ് അന്വേഷണം.