ഏവിയേഷൻ രംഗത്തെ വിദ്യാഭ്യാസസ്ഥാപമായ എയിംഫിൽ ഒന്നരക്കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി സെൻട്രൽ എക്സൈസിന്റെ പരിശോധനയിൽ കണ്ടെത്തി. കോഴിക്കോടെയും കൊച്ചിയിലെയുമടക്കം രാജ്യത്തെ വിവിധ ബ്രാഞ്ചുകളിലാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പിൻറെ കണക്കെടുപ്പ് തുടരുകയാണെന്ന് സെൻട്രൽ എക്സൈസ് അറിയിച്ചു.
ഏവിയേഷൻ രംഗത്തെ വിദ്യാഭ്യാസസ്ഥാപമായ എയിംഫിലിൽ ഡയറക്ടർ ജനറൽ ഓഫ് സെൻട്രൽ എക്ൈസസ് ഇൻറലിജൻസിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചിയിലെയും കോഴിക്കോടെയും സ്ഥാപനങ്ങളിലാണ് ആദ്യം റെയ്ഡ് നടത്തിയത്. പിന്നെ രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. വിദ്യാർഥികളുടെ ഫീസിന്റെ കണക്കുകളടക്കമുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഇതുവരെയുള്ള കണക്കെടുപ്പിൽ ഒന്നരക്കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് വിവരം. രേഖകളുടെ പരിശോധന തുടരുകയാണെന്ന് സെൻട്രൽ എക്സൈസ് അറിയിച്ചു. കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന ആരോപിച്ച് കോഴിക്കോട് എയിംഫിലിലെ വിദ്യാർഥികൾ സമരം അനിശ്ചിതകാല സമരത്തിലാണ്. കോഴ്സ് കഴിഞ്ഞാൽ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ജോലി കിട്ടുമെന്നായിരുന്നു വാഗ്ദാനമെന്നും എന്നാൽ അതുണ്ടായില്ലെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. കൊച്ചി എംയിഫിലിനെതിരെയും മുമ്പ് വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.