കാസർകോട് തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ യാചകർ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട് കൊള്ളയടിച്ചു. പുനത്തില്‍ കുതിരുമ്മൽ ആയിഷ അസിനാറാണ് കവർച്ചക്കിരയായത്. സക്കാത്തിനെത്തിയവരെന്ന വ്യാജേനയാണ് പർദ്ദ ' ധരിച്ച രണ്ടു പേർ വീട്ടിലെത്തിയത്.
വീട്ടുകാർ നൽകിയ പണം വാങ്ങിയ ശേഷം ശുചി മുറിയിൽ പോകണമെന്നാവശ്യപെട്ട സംഘത്തിന് വീടിനകത്തെ ശുചി മുറി തുറന്ന് നൽകി. വീടിനകത്ത് കയറിയ ഉടനെ വാതിലടച്ച് വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് പണമാവശ്യപ്പെടുകയായിരുന്നു. അലമാരയിലെ പണം എടുത്ത് നൽകിയതിന് ശേഷമാണ് സംഘം കത്തി കഴുത്തിൽ നിന്നും മാറ്റിയത്
കല്യണ ആവശ്യത്തിനായി കരുതി വച്ചിരുന്ന 55000 രൂപയാണ് നഷ്ടമായത്.ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കവർച്ചക്കാരെ കണ്ടെത്താനായില്ല. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പർദ ധരിച്ചെത്തിയത് പുരുഷൻമാരൊണെന്ന സംശയവും ഉയർന്നിട്ടുണ്ട്