ബസിൽ നിന്നും വലിച്ചിറക്കി വിദ്യാർഥികളെ മർദിച്ച കേസിൽ മുന്ന് ബി.ജെ.പി പ്രവർത്തകരെ കാഞ്ഞിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റി സ്വദേശികളാണ് അറസ്റ്റിലായ മൂന്നുപേരും. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പള്ളിക്കത്തോട് ഐ.റ്റി.ഐ സ്കൂളിലെ എസ്.എഫ്.ഐ എ.ബി.വി.പി സംഘർഷത്തിന്റെ തുടര്‍ച്ചയായിരുന്നു മര്‍ദ്ദനം. ക്ലാസ് കഴിഞ്ഞ് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന നന്ദു, അനന്തു പ്രസാദ്, മുത്തുസ്വാമി എന്നീ വിദ്യാര്‍ഥികളെ ചോറ്റിയില്‍ വച്ചാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമം അഴിച്ചുവിട്ടത്. ബസ് തടഞ്ഞ് നിറുത്തി ഇവരെ ഇറക്കിയ ശേഷം പത്തോളം വരുന്ന ബി.ജെ.പി പ്രവർത്തകർ ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുവരും പള്ളിക്കത്തോട് ഐ.റ്റി.ഐ സ്‌കൂ ളിലെ വിദ്യാർത്ഥികളാണ്. മർദ്ദനത്തിൽ പങ്കളികളായ മറ്റ് അഞ്ച് ബി.ജെ.പി, ആർ.എസ്.എസ് പ്ര വർത്തകർക്കായുള്ള അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറഞ്ഞു. പിടിയിലായവരെ കോടയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.