മഹാരാഷ്ട്ര ലാത്തൂരിൽ പ്രവര്‍ത്തിച്ചിരുന്ന വ്യാജടെലിഫോൺ എക്സേഞ്ചുകൾ ഭീരവിരുദ്ധസേന കണ്ടെത്തി. രാജ്യത്തിൻറെ സൈനീക രഹസ്യങ്ങളടക്കം ചോർത്തിയതായുള്ള വിവരത്തെ തുടർന്നുനടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൈന്യത്തിൻറെ ജമ്മു-കശ്‍മീർ ഇൻറലിജൻസ് വിഭാഗം കൈമാറിയ വിവരത്തിൻറെ അടിസ്ഥാനത്തില്‍നടത്തിയ റെയ്ഡിലാണ് രണ്ട് വ്യാജടെലിഫോൺ എക്സേഞ്ചുകൾ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ രണ്ട് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു നാളുകളായുള്ള ഇവയുടെ പ്രവർത്തനം. രണ്ടിടങ്ങളിൽനിന്നുമായി ഇരുന്നൂറോളം സിംകാർഡുകള്‍ , കംമ്പ്യൂട്ടറുകൾ, കോൾ ട്രാൻസ്ഫോമിങ് മെഷിൻ, മറ്റ് ഇലക്ട്രോണിക് മെഷിനുകൾ തുടങ്ങിയവ കണ്ടെത്തി. എക്സേഞ്ചുകള്‍ കഴിഞ്ഞ ആറുമാസത്തോളമായി പ്രവർത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഇവയുടെ പ്രവർത്തനത്തിലൂടെ സൈനീകവിവരങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയതായും വിവരംലഭിച്ചു. എക്സേഞ്ചകളുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് പാകിസ്ഥാനിലെ ഇൻറലിജൻസ് ആയിരുന്നതായും, ഫോൺസംഭാഷണങ്ങളും, ഇൻറർനെറ്റ് കോളുകളുമാണ് എക്സേഞ്ചുവഴി കൈമാറ്റം ചെയ്തിരുന്നത് എന്നും ഭീകരവിരുദ്ധസേന കണ്ടെത്തിയിട്ടുണ്ട്. ഭീകവാദപ്രർത്തനത്തിനായി ഇവ എങ്ങനെ ഉപയോഗിച്ചു എന്നകാര്യം അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ ശങ്കർ ബിരാദർ, രവി ശബ്ദേ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ, ഇവരുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് അന്വേഷണസംഘം വിവരംകൈമാറിയിട്ടില്ല. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാലാണിതെന്നും കൂടുതൽപേർ കേസിൽ ഉൾപ്പെട്ടേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നു.