മത സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനു പൊലീസ് അന്വേഷിച്ചു വന്ന ഷംസുദ്ദീന്‍ പാലത്ത് പിടിയില്‍ . നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണു ചേവായൂര്‍ സ്വദേശിയായ ഇയാള്‍ പിടിയിലായത്. ഷംസുദ്ദീനെതിരെ നടക്കാവ് പൊലീസ് നേരത്തെ തിരിച്ചറിയൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണു നെടുമ്പാശേരിയില്‍ ഇയാള്‍ പിടിയിലായത്. ഒളിവിലായിരുന്നു ഷംസുദ്ദീന്‍ വിദേശത്തേക്കു പോകുന്നതിനായി നെടുമ്പാശേരിയിലെത്തിയതായിരുന്നു.
കേസ് റജിസ്റ്റര്‍ ചെയ്തതു നടക്കാവ് പൊലീസായതിനാല്‍ ഷംസുദ്ദീനെ സിറ്റി പൊലീസിനു കൈമാറി.2014 ലാണ് കാരപ്പറമ്പില്‍ വച്ചാണു ഷംസുദ്ദീന്‍ പാലത്ത് രണ്ടു വിവാദപ്രസംഗങ്ങള്‍ നടത്തിയത്. തുടര്‍ന്നു കാസർകോട് ജില്ലാ ഗവ. പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ അവിടുത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കാസർകോട് ജില്ലാ പൊലീസ് മേധാവി പരാതി നടക്കാവ് പൊലീസിനു കൈമാറുകയായിരുന്നു. നടക്കാവ് സിഐ. ടി.കെ അഷറഫാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രസംഗിച്ച സ്ഥലം പൊലീസ് കണ്ടെത്തിയിയിരുന്നു. പരാതിക്കാരന്‍ നല്‍കിയ സിഡിയിലെയും യുട്യൂബില്‍ വന്ന പ്രസംഗവും പരിശോധിച്ചിരുന്നു.