മാവോയിസ്റ്റ് നേതാവ് സിനോജ് കൊല്ലപ്പെട്ടതിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇൻറലിജൻറ് സ് റിപ്പോർട്ട്. ബോംബ് നിർമാണത്തിനിടെ 2014 ജൂൺ 16നാണ് സിനോജ് കർണാടക, കേരള അതിർത്തി വനത്തിൽ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. സിനോജ് രക്തസാക്ഷി ദിനത്തിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിട്ടുണ്ടെന്ന് അറിയിക്കാൻ ആക്രമണങ്ങൾ നടത്തുമെന്നാണ് മുന്നറിയിപ്പ്.
മലപ്പുറം, വയനാട്, പാലക്കാട് വനാതിർത്തികളിലെ പൊലീസ് സ്റ്റേഷനുകർക്കും വനം ഓഫീസുകൾക്കും ജാഗ്രതാ നിർദേശമുണ്ട്. കൊലപ്പട്ട സിനോജിന്റെ മൃതദേഹം സംസ്കരിക്കുന്നതിന്റേയും മാവോയിസ്റ്റ് രൂപേഷ് അന്തിമോപചാരം അർപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കരുളായി വനത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നു കിട്ടിയ പെൻഡ്രൈവിലാണ് ദൃശ്യങ്ങളുള്ളത്.