ഇരുപതു വർഷമായി അൻപതിലധികം മോഷണം നടത്തിയയാൾ വൈക്കത്ത് പിടിയിലായി. ആലപ്പുഴ പട്ടണക്കാട് സ്വദേശി ഓമനക്കുട്ടനാണ് അറസ്റ്റിലായത്. ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണങ്ങളിൽ അധികവും
ആലപ്പുഴ കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. ,നിലവിൽ 10 പോലീസ് സ്റ്റേഷനുകളിലായി അമ്പതിലധികം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വൈകിട്ടോടെ അടച്ചു പോകുന്ന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നത്. പിടിക്കപ്പെട്ട കേസുകളിൽ ചെറിയ ശിക്ഷമാത്രമാണ് ലഭിച്ചിരുന്നുവെന്നുള്ളത് വീണ്ടും മോഷണം നടത്താൻ പ്രേരണയായി പ്രധാനമായും ആരാധനാലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നത്തിയിരുന്ന പ്രതി വൈക്കത്ത് മാത്രം മൂന്ന് ക്ഷേത്രങ്ങളിലും പത്ത് സ്കൂളുകളിലും 5 ഓഫിസുകളിലും 5 കള്ള് ഷാപ്പുകളിലും ഒരു ആശുപത്രിയിലും മോഷണം നടത്തിയതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന കമ്പി കഷണണങ്ങൾ, ഉളി, കൈയ്യുറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്
പൊലീസിൽ നിന്ന് രക്ഷപെടാൻ ദിവസത്തിൽ പലവേഷങ്ങളിലാണ് ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നത്. കോട്ടയം എസ് പിയുടെ നിർദേശ പ്രകാരം വൈക്കം ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.