നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇക്കര്യം ആവശ്യപ്പെട്ട് ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത് ഒന്നരവര്‍ഷമായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരത്തിലാണ്. സംഭവം കൊലപാതകമെന്നായിരുന്നു പൊലീസം കംപ്ളെയ്ന്‍ര്സ് അതോറിറ്റിയുടെ കണ്ടെത്തല്‍.
2014 മെയിലാണ് പാറശാല പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരണപ്പെട്ടത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെതുടര്‍ന്നാണ് മരണം എന്നാരോപിച്ചാണ് സഹോദരന്‍ സമരം ആരംഭിച്ചത്. കേസ് സിബിഐക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ പ്രതിനിധികളാണ് അറിയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.
പാറശാല പൊലീസ് 2014 മേയ് 19നു കസ്റ്റഡിയിലെടുത്ത ശ്രീജീവ് 21നു മരിച്ചു. കസ്റ്റഡിയിൽ വിഷം കഴിച്ചെന്നായിരുന്നു പൊലീസ് വാദം. ശ്രീജീവിന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി നിയോഗിച്ച പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഈ വാദം കള്ളമാണെന്നു കണ്ടെത്തി. ശ്രീജീവിനെ മർദിച്ച് അവശനാക്കിയ ശേഷം പൊലീസ് വിഷം കഴിപ്പിച്ചതാണെന്നും കണ്ടെത്തി. പൊലീസ് കംപ്ളയിന്‍ര്സ് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഡിജിപി വിസമ്മതിച്ചിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും വൃഷണങ്ങൾ മർദനമേറ്റു വീർത്ത നിലയിലായിരുന്നുവെന്നും സഹോദരൻ ശ്രീജിത് അതോറിറ്റിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വിഷം കഴിച്ചയാൾക്കു നൽകുന്ന പ്രതിരോധമരുന്ന് അളവിൽ കൂടുതൽ നൽകി. രക്തം കലർന്ന മൂത്രമാണു പുറത്തെത്തിയത്. കൈകാലുകൾ രണ്ടും കിടക്കയിൽ ബന്ധിച്ച നിലയിലായിരുന്നു.
2013ലെ ഒരു മൊബൈൽ മോഷണക്കേസുമായി ബന്ധപ്പെട്ടു ശ്രീജിവിനെ കസ്റ്റഡിയിലെടുത്തു എന്നായിരുന്നുപൊലീസിന്റെ വിശദീകരണം. എന്നാൽ, അയൽപക്കത്തെ പെൺകുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിശ്ചയിച്ച പെൺകുട്ടിയുടെ വിവാഹം ശ്രീജിവ് മുടക്കുമോ എന്ന സംശയത്തിൽ പെൺകുട്ടിയുടെ പിതാവും, ബന്ധുവായ പൊലീസുകാരനും ചേര്‍ന്നാണ് ശ്രീജിവിനെ കുടുക്കിയതെന്നായിരുന്നു പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിയുടെ കണ്ടെത്തല്‍.