കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച എസ്.ഐയ്ക്കെതിരെ നടപടി. എസ്.ഐ. മഞ്ജുദാസിനെ എ.ആര്‍ ക്യാംപിലേയ്ക്ക് സ്ഥലംമാറ്റി. പൂവാലന്മാരെ തേടിയിറങ്ങിയ സംഘമാണ് വീട്ടില്‍ നിന്നും പുറത്തേക്കുവന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റോഡിലിട്ട് മര്‍ദ്ദിച്ചത്.
കായംകുളം നഗരമധ്യത്തിള്ള എംഎസ്എം ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ വെച്ചായിരുന്നു സംഭവം.പൂവാലശല്യമെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍ അപ്പോള്‍ സ്ഥിരം ശല്യക്കാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ വീട്ടില്‍ നിന്നിറങ്ങിവന്ന നാലംഗ സംഘത്തെ പൊലീസ് വളഞ്ഞു. തുടര്‍ന്ന് ചൂരല്‍ വീശി. മൂന്നുപേര്‍ ഓടി രക്ഷപെട്ടെങ്കിലും ഒരാള്‍ പൊലീസിനുനടുവില്‍ അകപ്പെട്ടു. ക്രൂരമായ മര്‍ദ്ദനമാണ് പതിനാറുകാരന് ഏല്‍ക്കേണ്ടിവന്നത്. രക്ഷപെട്ട കുട്ടികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ഓടിയെത്തിയെങ്കിലും മര്‍ദനം നിര്‍ത്താന്‍ എസ്ഐയും സംഘവും തയ്യാറായില്ല. ഓടി വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെയെത്തി വീടിന്‍റെ മുന്നിലിട്ടും തല്ലി. കായംകുളം താലൂക്ക് ആശുപത്രിയിലുള്ള കുട്ടിക്ക് ദേഹമാസകലം പരുക്കുണ്ട്
പത്താം ക്ളാസ് സിബിഎസ്ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടിയാണ് ക്രൂരമർദ്ദനത്തിനിരയായത്. സ്കൂളിന് മുന്നില്‍ സംഘർഷമുണ്ടായെന്നും ഇവരെ പിരിച്ചുവിടുന്നതിനു വേണ്ടി ലാത്തി വീശിയപ്പോളാണ് കുട്ടിക്ക് പരുക്കേറ്റതെന്നാണ് പൊലീസ് നിലപാട്. സംഭവത്തെ തുടര്‍ന്ന് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡിവൈഎസ്പിയെ തടഞ്ഞുവച്ചു. മാതാപിതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കായംകുളം ഡിവൈഎസ്പിയോട് നിര്‍ദേശിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു