ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. വിമുക്തഭടനും ആലപ്പുഴ സ്വദേശിയുമായ ഷാജി തോമസിനെ മൂന്നുവര്‍ഷത്തിനുശേഷമാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വവസതിയില്‍നിന്നായിരുന്നു അറസ്റ്റ്.
2014 ല്‍ തിരുവല്ല സ്വദേശിനിയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി ജമ്മുകശ്മീരിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷാജി വിവാഹം കഴിക്കാമെന്ന ഉറപ്പു നൽകി കശ്മീരിൽ വരുത്തി. അവിടെ അഞ്ചു ദിവസം ലോഡ്ജിൽ ഒപ്പം താമസിപ്പിച്ചശേഷം തിരികെ നാട്ടിലേക്കയച്ചു. 20 ദിവസത്തിനുശേഷം ഇവർ തിരുവല്ല പൊലിസിൽ പീഡിപ്പിച്ചതായി പരാതി നൽകി. പൊലീസ് കാശ്മീരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കേസ് നൽകിയ വിവരം അറിഞ്ഞ ഇയാൾ വിആർഎസ് എടുത്തശേഷം നാട്ടിൽ പോയി. തുടര്‍ന്ന് പെന്‍ഷന്‍ തുകയെത്തുന്ന ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്.
ജമ്മു കശ്മീരിൽ ബിഎസ്എഫിൽ ഹവീൽദാരായി ജോലിചെയ്യവേ സ്നേഹകൂട്ടായ്മ എന്ന ഫേസ്ബുക്ക് പേജ് സൃഷ്ടിച്ചാണ് സ്ത്രീകളെ വലയിലാക്കിയതെന്നു പൊലീസ് പറഞ്ഞു. ബിഎസ്എഫ് 145-ാം ബറ്റാലിയനിലായിരുന്ന ഇയാള്‍ ജോലി ചെയ്തിരുന്നത്. 2016 ല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം എടവണ്ണയിലുള്ള 35 കാരിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത കേസില്‍ ഇയാളെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.