കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ക്യാംപസിനുമുന്നില്‍ നേരിയ സംഘര്‍ഷം. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പുനസ്ഥാപിക്കാനെത്തിയ വിദ്യാര്‍ഥികളും, പൊലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. പന്തൽകെട്ടാൻ കൊണ്ടുവന്ന സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
മര്‍ക്കസ് മാനേജ്മെന്റ് വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് വിദ്യാര്‍ഥികൾ സമരം ആരംഭിച്ചത്. സമരം സംഘർഷത്തിലെത്തിയതോടെ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് ജില്ലാഭരണകൂടവും പൊലീസും ഉറപ്പ് നൽകി. ഇതോടെ സമരം താൽക്കാലികമായി നിർത്തിവച്ചു. ഇരുകൂട്ടരും ഉറപ്പുകൾ പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർഥികൾ വീണ്ടും സമരത്തിനെത്തിയത്. സമരക്കാർ എത്തിയതോടെ മർക്കസ് സംരക്ഷണ സമിതി പ്രവർത്തകരും രംഗത്തിറങ്ങി. ഇതോടെ സംഘർഷ സാധ്യത മുന്നിൽക്കണ്ട് കൂടുതൽ പൊലീസ് എത്തി പന്തൽകെട്ടാനെത്തിയ വിദ്യാർഥികളെ വിരട്ടിയോടിച്ചു. സമരം ശക്തമായി തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം,
നാളെ പൊലീസ് കമ്മീഷണറുമായി വിദ്യാർഥികൾ ചർച്ച നടത്തും. വിദ്യാർഥികൾക്കൊപ്പം സർവകക്ഷിസംഘവും കമ്മീഷണറെക്കാണും.സമാധനപരമായി സമരം നടത്താന അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.