അതീവ സുരക്ഷാമേഖലയായ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിക്ക് സമീപം പുറത്തു നിന്നുള്ളവർ വൻതോതിൽ ഭൂമി വാങ്ങി കൂട്ടുന്നു. ദ്വീപ് പഞ്ചായത്തായ വലിയപറമ്പിന്റെ തെക്കൻമേഖകളിലാണ് ദുരൂഹമായ ഭൂമിഇടപാടുകൾ നടക്കുന്നത്. അക്കാദമിയുടെ രണ്ടാം ഘട്ട വികസനത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലമാണ് മോഹവില നൽകി നാട്ടുകാരിൽ നിന്നും വാങ്ങികൂട്ടുന്നത്.
വലിയപറമ്പ് പഞ്ചായത്തിലെ പാണ്ട്യാലക്കടവ്, പൂച്ചാൽ കടപ്പുറം തൃക്കരിപ്പൂർ തയ്യിൽ സൗത്ത് കടപ്പുറം തുടങ്ങിയ മേഖലകളിലാണ് പുറത്തുനിന്നുള്ളവർ ഭൂമി വാങ്ങികൂട്ടുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘം ദ്വീപ് നിവാസികൾക്ക് മോഹവില നൽകിയുള്ള കച്ചവടത്തിന് പിന്നിൽ.തയ്യിൽ കടപ്പുറത്ത് പത്തേക്കർ ഭൂമി ഇങ്ങിനെ പുറത്ത് നിന്നുള്ളവർ വാങ്ങിയിട്ടുണ്ട്. നാവിക അക്കാദമിയോട് േചർന്നുള്ള ഭൂമി പുറത്തു നിന്നുള്ളവർ വാങ്ങികൂട്ടുന്നതിന് പിറകിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
ദ്വീപിൽ നിന്നും കായൽ കടന്നാൽ നേരെ അക്കാദമിയിലേക്ക് പ്രവേശിക്കാം. അക്കാദമിയുടെ രണ്ടാം ഘട്ട വികസനത്തിനായി ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഭൂമിയാണ് വാങ്ങികൂട്ടുന്നത്.ഇതും ദുരൂഹതയുണ്ടാക്കുന്നു