E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അബുദാബിയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചു കൊല്ലുന്നതിനു തൊട്ടുമുമ്പുള്ള വിഡിയോ പുറത്തുവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

boy-murder.png.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി: അബുദാബിയില്‍ പതിനൊന്നുകാരനെ രണ്ടാനമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പുള്ള സിസിടിവി വിഡിയോ പൊലീസ് പുറത്തുവിട്ടു. കൊലയാളിയുടെയും കൊലയ്ക്ക് ഉപയോഗിച്ച കയറിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. പര്‍ദയണിഞ്ഞു സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ കെട്ടിടത്തിന്റെ ടെറസിലേക്കു കൊണ്ടുപോകുന്നതും കാണാം. അബുദാബി പൊലീസ് വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കുട്ടി താമസിക്കുന്ന കെട്ടിടത്തിലേക്കു കടക്കുമ്പോള്‍ കൊലയാളിയുടെ കൈയില്‍ ഒരു ബാഗുണ്ട്. കുട്ടിയുടെ പിന്നില്‍ നടന്നാണ് ഇയാള്‍ ലിഫ്റ്റിലേക്കു കടക്കുന്നത്. പതിനൊന്നുകാരനെ വീടിന്റെ ടെറസില്‍ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കി കൊന്നത് രണ്ടാനമ്മയുടെ സഹോദരനാണെന്നു കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. സഹോദരിക്കും ഭര്‍ത്താവിനുമിടയില്‍ കുഞ്ഞു തടസമായതു കൊണ്ടാണ് അയാള്‍ കുഞ്ഞിനെ കൊന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുപതുകാരനായ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. സംഭവം നടത്തതിനു ശേഷമുള്ള മൂന്നു ദിവസവും ഒന്നും അറിയാത്ത മട്ടില്‍ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അറസ്റ്റിലാകും വരെ ആര്‍ക്കും ഇയാളെ സംശയം തോന്നിയിരുന്നില്ല. 

പര്‍ദയണിഞ്ഞ് സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ വീടിന്റെ ടെറസിലേക്കു കൂട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കയറുപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നത്. കുട്ടിയുടെ കുടുംബത്തെ അറിയുന്നയാളാണു പ്രതിയെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.പാക് പൗരനായ ഡോ. മജീദ് ജനുജയ്ക്കു റഷ്യക്കാരിയായ ആദ്യഭാര്യയില്‍  ജനിച്ച അസാന്‍ എന്ന പതിനൊന്നുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്. ഡോ. മജീദിന്റെ ഇപ്പോഴത്തെ ഭാര്യയുടെ സഹോദരനാണ് കുഞ്ഞിനെ കൊന്നത്. കഴിഞ്ഞ മാസം 30-ന് റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിനെ കാണാതാവുകയായിരുന്നു. പള്ളിയില്‍നിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ അസാന്‍ വീട്ടിലെത്തിയില്ല. എല്ലായിടത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പത്തു മണിയോടെ എ.സിയുടെ തകരാറ് പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികളാണ് അസാന്റെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു. പാക്കിസ്ഥാന്‍ സ്വദേശിയായ ഡോ. മജീദിന് റഷ്യന്‍ പൗരയായ ആദ്യഭാര്യയില്‍ ജനിച്ച കുട്ടിയാണ് അസാന്‍. റഷ്യയില്‍ മെഡിസിനു പഠിക്കുമ്പോഴാണ് മജീദ് ഇവരെ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാല്‍ ബന്ധം അധികനാള്‍ നീണ്ടില്ല. റഷ്യന്‍ പൗരനായ അസാന്‍ അമ്മയ്‌ക്കൊപ്പം റഷ്യയിലായിരുന്നു. തുടര്‍ന്നു പരസ്പര ധാരണയുടെ പേരില്‍ രണ്ടരവര്‍ഷം മുമ്പാണ് പിതാവിനൊപ്പം അബുദാബിയിലെത്തിയത്. അമ്മ അസാനെ കാണാന്‍ മിക്കവാറും അബുദാബിയിലെത്തിയിരുന്നു. അസാനെ കാണാനായി അവര്‍ വന്ന ദിവസമാണ് അവനെ കാണാതായത്. രണ്ടാം ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഡോ. മജീദ് ഇപ്പോള്‍ കഴിയുന്നത്.

വീഡിയോ കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :