കൊല്ലം തൃക്കരുവ സർക്കാർ പുനരധിവാസകേന്ദ്രത്തിൽ രണ്ടു പെൺകുട്ടികൾ ആത്മഹത്യചെയ്ത കേസിൽ രണ്ടുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും. പുനരധിവാസ കേന്ദ്രം സൂപ്രണ്ട് ഷൈനി , ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ കോമളകുമാരി എന്നിവർക്കെതിരെയാണ് ആത്മഹത്യപ്രേരണകുറ്റം ചുമത്തുക.
തൃക്കരുവ പുനരധിവാസകേന്ദ്രത്തിലെ പതിനഞ്ചും പതിനേഴും വയസുള്ള രണ്ടു പെൺകുട്ടികൾ ഇന്നലെ രാവിലെയാണ് കിടപ്പുമുറിക്ക് പുറത്ത് തൂങ്ങിമരിച്ച നിലയൽ കണ്ടെത്തിയത്.പെൺകുട്ടികളുടെ ആത്മഹത്യകുറിപ്പുകളും ഡയറികളും പൊലീസ് കണ്ടെടുത്തിരുന്നു.ആത്മഹത്യകുറിപ്പുളിൽ പെൺകുട്ടികൾ പുനരധിവാസ കേന്ദ്രം സൂപ്രണ്ട് ഷൈനിയും സി.ഡബ്യൂ.സി ചെയർപേഴ്സൺ കോമളകുമാരിയുടെയും പേരെടത്ത് എഴുതിയിട്ടുണ്ട്. വീട്ടിൽ പോകാൻ അനുവാദം ചോദിച്ചതിന് സൂപ്രണ്ട് ഷൈനി മർദിച്ചെന്നാണ് ഒരു കുട്ടിയുടെ കുറിപ്പിലെ പരാമർശം. കോടതി അനുവാദം നൽകിയിട്ടും ചൈൽ വെയർഫയർ കമ്മിറ്റി ചെയർപേഴ്സൺ വീട്ടൽ പോകാൻ അനുവദിച്ചില്ലെന്നും ആത്മഹത്യകുറിപ്പിലുണ്ട്. പെൺകുട്ടികൾ അനുഭവിച്ച മാനസിക പീഡനത്തിനും സംഘർഷത്തിനും സൂപ്രണ്ട് ഷൈനിയുടെയും ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണിന്റെയും നടപടികൾ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ആത്മഹത്യപ്രേരണയ്ക്കുള്ള ഐ.പി.സി 305 വകുപ്പാണ് ഇരുവർക്കും എതിരെ ചുമത്തുക. പത്തുവർഷം തടവോ ജീവപര്യന്തമോ വധശിക്ഷവരേയോ ലഭിക്കാവുന്ന വകുപ്പാണ് ഇത്