തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വിൽപ്പനക്കായി കൊണ്ട് വന്ന ഈനാംപേച്ചിയുടെ ശൽക്കങ്ങളുമായി രണ്ട് തമിഴ്നാട് സ്വദേശികളളുൾപ്പടെ നാല് പേർ വനം വകുപ്പിന്റെ പിടിയിലായത്.കുമളി ബസ്ന്റാന്റ് പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്
തമിഴ്നാട് ഉത്തമപാളയം മംഗളാദേവി സ്വദേശികളായ പാൽ പാണ്ടി (22)ഈശ്വരൻ (22) പെരുനിലം ബിനോയി (42) വണ്ടിപ്പെരിയാർ ആന്റണി ( 52 ) എന്നിവരാണ് പിടിയിലായത്. 4 മണിയോടെ കുമളി ബസ്ന്റാന്റ് പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.പ്ലാസ്റ്റിക്ക് ചാക്കിനകത്ത് സൂക്ഷിച്ച നിലയിലായിരു ശൽക്കങ്ങൾ. മംഗളാദേവിയ്ക്ക് സമീപം പളിയ കുടിമേഖയിൽ നിന്നും രേഖരിച്ചതായി പ്രതികൾ പറയുന്നു.
ആഭിചാര ക്രിയകൾക്കും, മരുന്നിനും ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു .കട്ടപ്പന ഫ്ളൈയിംഗ് സ്ക്വഡും കുമളി റേഞ്ചിലെ ചെല്ലാർകോവിൽ സെക്ഷൻ വനപാലകരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.