കോട്ടയം തിരുവഞ്ചൂരിന് സമീപം നീറിക്കാടിൽ മോഷണത്തിനിടെ വീട്ടുകാരെ വെട്ടിപ്പരുക്കേൽപിച്ച മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് ശിവഗംഗ സ്വദേശികളായ സെൽവരാജ്, രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റാലായത്. ഭാര്യയ്ക്കൊപ്പം രക്ഷപെട്ട മൂന്നാമന് വേണ്ടി തമിഴ്നാട് പൊലീസിന്റെ സഹയത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
മോഷണത്തിന് ശേഷം രക്ഷപെട്ട പ്രതികളെ തിരുവഞ്ചൂരുനിന്നും ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പടികൂടിയിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതിച്ചതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയക്കും രണ്ടരയ്ക്കും ഇടയ്ക്കും ഇടയിലായിരുന്നു വീടുകയറി ആക്രമിച്ച് സംഘം മോഷണം നടത്തിയത്. നീറിക്കാട് സ്വദേശിയായ റോയിയുടെ വീട്ടിൽ കയറിയ സംഘം ദമ്പതികളെ ആക്രമിച്ച് ആഭരണങ്ങൾ കവരുകയും റോയിയുട ഭാര്യ ഡെയ്സിയെ വെട്ടിപ്പരുക്കല്പിക്കുകയും ചെയ്തിരുന്നു. രണ്ടര പവൻ സ്വർണം കവർന്ന സംഘം സമീപത്ത വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച ശേഷം ഒന്നര പവൻ സ്വര്‍ണം കവർച്ച ചെയ്തു. മൂന്നമത്തെ വീടിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴ്യ്ക്കും നാട്ടുകാർ സംഘടിച്ചെത്തി. നാട്ടുകാർക്കൊപ്പം പൊലീസ് കൂടി സ്ഥലത്തെത്തിയതോടെ സംഘം ഒാടി രക്ഷപെടുകയായിരുന്നു. തമിഴ്നാട് ശിവഗംഗ സ്വദേശികളായ പ്രതികള്‍ മാറാമധുര കൊള്ളസംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.