മലപ്പുറം എടവണ്ണയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പട്ടാപകൽ റോഡിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പെൺകുട്ടിയെ തടഞ്ഞുവച്ച് ഉപദ്രവിച്ച ശേഷം നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച്ചയാണ് എടവണ്ണ പത്തപ്പിരിയം നെല്ലാണി റോഡില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ക്ലാസ് കഴിഞ്ഞ് റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശിലെ ഷാരന്‍പൂര്‍ ജില്ലയിലെ ദേവിലാല്‍ ഗ്രാമത്തിലെ മുഹമ്മദ് മോനിസ് കയറിപിടിക്കുകയായിരുന്നു. ബന്ധുവും സുഹൃത്തുമായ നവാസലിയും ഉപദ്രവിച്ചു. പെൺകുട്ടിയുടെകൈകള്‍ പുറകോട്ട് വലിച്ചു പിടിക്കുന്നതിനിടെ ഇതു വഴി വന്ന ബൈക്ക് യാത്രികനെ കണ്ട് ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയ മോനിസ് സഹോദരന്റെ കൂടെ പത്തപ്പിരിയത്തെ ഫര്‍ണിച്ചര്‍ ഷെഡ്ഡില്‍ ജോലി ചെയ്യുകയാണ്. മൂന്നാഴ്ച്ച മുമ്പാണ് നവാസലി സംസ്ഥാനത്തെത്തിയത്. താഴെ കോഴിപ്പറമ്പിലെ ഒരു ഇന്‍ഡസ്ട്രിയലില്‍ ജോലി ചെയ്തു വരികയാണ്. ഇരുവരും പത്തപ്പിരയത്തെ വാടക ക്വോര്‍ട്ടേഴ്‌സില്‍ ഒരുമിച്ചാണ് താമസം.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിരോധന നിയമം, മാനഭംഗം,ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പകള്‍ പ്രകാരമാണ് കേസ്. പ്രതികളെ കോടത റിമാന്റ് ചെയ്തു.