കൊച്ചിയിൽ സ്കൂട്ടറില്‍ നിന്ന് വീണ് വിദ്യാർഥിനി മരിച്ചത് എതിരെ വന്ന കാര്‍ ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീതി കുറഞ്ഞ റോഡില്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും വലതുവശം ചേര്‍ന്നുവന്ന കാറില്‍ തട്ടിയാവാം അപകടമുണ്ടായതെന്ന് ബന്ധുക്കളും പറയുന്നു.
തിരക്കേറിയ കലൂർ ചക്കരപ്പറമ്പ് റോഡിലായിരുന്നു അപകടം. വെണ്ണല കൊറ്റങ്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഐശ്വര്യ പ്രേം സ്കൂട്ടറില്‍ വരുമ്പോള്‍ എതിരെ ഇടതുവശം ചേര്‍ന്ന് കാര്‍ വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കാറിന്റെ ഇടതുവശത്ത് ആവശ്യത്തിലേറെ സ്ഥലമുണ്ടായിട്ടും വലതുവശം ചേര്‍ന്നാണ് ഈ കാര്‍ പോവുന്നതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാര്‍ കടന്നുപോയതിനു പിന്നാലെ ഐശ്വര്യ സ്കൂട്ടറുമായി റോഡിലേക്ക് വീഴുകയായിരുന്നു. സ്കൂൾ കുട്ടികളുമായി വന്ന വാന്‍ ദേഹത്ത് കയറിയിറങ്ങിയ ഐശ്വര്യയെ. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ തകരാർ പരിഹരിക്കാൻ കടയിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഓടയുടെ സ്ലാബില്‍ തട്ടിയാണ് ഐശ്വര്യ വീണതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തന്നെ ഓടയുടെ സമീപത്തേക്ക് ഐശ്വര്യ പോവാന്‍ കാരണം കാര്‍ ഓടിച്ചയാള്‍ ഇടം നല്‍കാതിരുന്നതുകൊണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം.