മലപ്പുറം പെരിന്തൽമണ്ണയിൽ ക്ഷേത്ര പൂജാരിക്ക് നേരെ ആസിഡ് ആക്രമണം. വിളയൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മേൽശാന്തി ബിജു നാരായണ ശർമയാണ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് പൂജാരി മൊഴി നല്‍കി.
അതിരാവിലെ ക്ഷേത്രനട തുറക്കാൻ വരും വഴിയായിരുന്നു ആക്രമണം. ക്ഷേത്രത്തിലേക്കുളള വഴിയിലൂടെ നടന്നു വരുബോള്‍ എതിരെ വന്നയാള്‍ അപ്രതീക്ഷിതമായി അടുത്തേക്ക് ഒാടിവരികയായിരുന്നു. കയ്യിലിരുന്ന പാത്രത്തിലെ ആസിഡ് ദേഹത്തേക്കൊഴിച്ചു. തട്ടി മാറ്റിയതുകൊണ്ട് കണ്ണിലും മുഖത്തുമായില്ല. പുകച്ചിൽ അനുഭവപ്പെട്ടതോടെ തൊട്ടടുത്തു കണ്ട ചളിക്കുഴിയിൽ കിടന്നുരുണ്ടു. പിന്നാലെ ആസിഡ് ഒഴിച്ചയാൾ ഒാടി രക്ഷപ്പെട്ടൂവെന്നാണ് മൊഴി. മുഖംമൂടി അണിഞ്ഞതുകൊണ്ട് ആളെ തിരിച്ചറിയാനായില്ല.
കഴുത്തിന് താഴേക്കുളള ഭാഗത്താണ് പൊളളലേറ്റത്. ബിജു നാരായണ ശർമ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്.