കോട്ടയം തിരുവഞ്ചൂരിന് സമീപം നീറിക്കാടിൽ മോഷണശ്രമത്തിനിടെ വീട്ടുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ആക്രമണത്തിൽ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു. മൂന്നു വീടുകളിൽ മോഷണം നടത്തിയ പ്രതികൾ നാലുപവൻ സ്വർണവും കവർന്നു. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
രാത്രി പന്ത്രണ്ടരയക്കും രണ്ടരയ്ക്കും ഇടയ്ക്കും ഇടയിലായിരുന്നു സംഭവം. നീറിക്കാട് സ്വദേശിയായ റോയിയുടെ വീട്ടിൽ കയറിയ സംഘം ദമ്പതികളെ ആക്രമിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു. മോഷണം ചെറുക്കാനള്ള ശ്രമത്തിനിടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റ ഡെയ്സിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. റോയിയുടെ വീട്ടിൽനിന്നും രണ്ടര പവൻ സ്വർണം കവർന്ന സംഘം സമീപത്ത വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച ശേഷം ഒന്നരപവൻ കവർച്ച ചെയ്തു. മൂന്നമത്തെ വീടിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴ്യ്ക്കും നാട്ടുകാർ സംഘടിച്ചെത്തി. നാട്ടകാർക്കൊപ്പം പൊലീസ് കൂടി സ്ഥലത്തെത്തിയതോടെ സംഘം ഒാടിരക്ഷപെടുകയായിരുന്നു.
മൂന്ന് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവരുടെ സംസംസാരരീതിയെക്കുറിച്ച് വീട്ടുകാർ പറഞ്ഞതനുസരിച്ച് ഇതരസംസ്ഥാനതൊഴിലാളികളെന്നാണ് സംശയിക്കുന്നത്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്ത് വരികായാണ്.