കോഴിക്കോട് ജില്ലയിൽ പുതുതലമുറ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നു.ആംഫിറ്റമിൻ ഗുളികകൾ ഉൾപ്പെടെ അഞ്ചുലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കുന്നമംഗലം എക്സൈസ് സംഘം പിടികൂടി.കഴിഞ്ഞ ദിവസം മൂന്നു കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഉത്തജേക മരുന്നായി ഉപയോഗിക്കുന്ന ആംഫിറ്റമിൻ ഗുളികകളാണ് കണ്ടെത്തിയത്.ഇത് രാജസ്ഥാനിൽ നിന്നാണ് എത്തിച്ചത്.ബംഗാൾ സ്വദേശി അബ്ദുൾ കലാം മണ്ഡൽ ആണ് പിടിയിലായത്.കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ വിതരണം ചെയ്യാനായാണ് കേരളത്തിലേക്ക് കൊണ്ടു വന്നത്.
കഴിഞ്ഞ ദിവസം 5 കിലോ കറുപ്പും 70 ഗ്രാം ബ്രൗൺഷുഗറും ഉൾപ്പടെ 3 കോടി രൂപയുടെ ലഹരിവസ്തുക്കളായിരുന്നു രണ്ടു ദിവസം മുമ്പ് കോഴക്കോട് നഗരത്തിലെ ലോഡ്ജൽ നിന്ന് പിടികൂടിയത്.കഴിഞ്ഞ രണ്ടു മാസത്തിനിടെ 237 അബ്കാരി കേസുകളും 37 നാർകോട്ടിക് കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.മദ്യലഭ്യത കുറഞ്ഞതോടെ ജില്ലയിൽ ചാരായ വാറ്റും വ്യാപകമാണ്.9432 ലിറ്റർ വാഷാണ് രണ്ടു മാസത്തിനിടെ പിടികൂടിയത്.20 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.ലഹരിമരുന്ന് മാഫിയ സജീവമായ സാഹചര്യത്തിൽ എകസൈസ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.