കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണക്കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. മുത്തശ്ശന്‍ വിക്ടര്‍, മുത്തശ്ശി ലത എന്നിവര്‍ ഒന്നും രണ്ടും പ്രതികളായ കേസിൽ അന്വേഷണ ഉദ്യോഗ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ബി കൃഷ്ണകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. മാനഭംഗം, ആത്മഹത്യാപ്രേരണ, ക്രിമിനല്‍ ഗൂഢാലോചന എന്നിവയില്‍ ഇരുപ്രതികളും പങ്കാളികളാണെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.ആത്മഹത്യയായി എഴുതിത്തള്ളിയ കേസിലെ ദുരൂഹത പുറത്തു കൊണ്ടുവന്നത് മനോരമ ന്യൂസാണ്.
പെൺകുട്ടിമരിച്ച് രണ്ടുമാസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുകയും ആത്മഹത്യായായി എഴുതിതള്ളുകയും ചെയ്ത കേസിലാണ് റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് 15ന് മനോരമ ന്യസ് വാർത്ത് പുറത്തുവിട്ടതിന്റെ അഞ്ചാം ദിവസമാണ് മുത്തശ്ചൻ വിക്ടർ അറസ്റ്റിലായവുന്നത്. രണ്ടുദിവസത്തിന് പിന്നാലെ മുത്തശ്ശി ലതയും അറസ്റ്റിലായി. വിക്ടർ പെൺകുട്ടിയെ മാനഭംഗപ്പെടുക്കുന്നതിന് ഭാര്യയും ലത ഒത്താശ ചെയ്തിരുന്നുവെന്നും ക്രൂരപീഡനം മറച്ചുവെയ്ക്കാൻ ക്രിമിനൽ ഗൂഡാലോചന നടത്തിയിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പത്തുവയസുകാരിയുടെ ബന്ധുക്കൾ ഉൾപ്പടെ നൂറിലേറേ സാക്ഷികളാണ് കേസിലുള്ളത്.
വീടിനുള്ളിൽ പീഡനം സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കിയതിനാണ് ആത്മഹത്യ പ്രേരണകുറ്റം പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇവരുടെ ബന്ധുവായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതികളെ അറ്സ്റ്റു ചെയ്ത് എഴുതപതാം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചത് കേസിൽ നിർണാകമായി. തൊണ്ണൂറ് ദിവസം കഴിയുമ്പോൾ ജാമ്യത്തിൽ പോകാൻ പ്രതികൾ ശ്രമം ഊർജിതമാക്കിയതിനിടെ കുറ്റപത്രം സമർപ്പിക്കാനായത് പൊലീസിന് നേട്ടവുമായി.പ്രതിയായ വിക്ടർ ജോലി ചെയ്ത ലോഡ്ജിലെ അന്തേവാസികളും കേസിൽ സാക്ഷികളാണ്.