കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്ന് കോടിരൂപയുടെ ലഹരി വസ്തുക്കൾ വലിയങ്ങാടിയിലെ ലോഡ്ജിൽ നിന്നാണ് കണ്ടെടുത്തത്. കോഴിക്കോട് കൊളത്തറ സ്വദേശി ആഷിഖ് എക്സൈസിന്‍റെ പിടിയിലായി.
5 കിലോ കറുപ്പും 70 ഗ്രാം ബ്രൗൺഷുഗറുമാണ് പിടികൂടിയത്..എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്..മദ്യലഭ്യത കുറഞ്ഞതോടെ ജില്ലയിൽമയക്കുമരുന്ന് ഉപയോഗവും വിപണനവും വർധിച്ചിരുന്നു. ഇതെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽരൂപികരിച്ച പ്രത്യേക സ്ക്വാഡഡിന്റെ അന്വേഷണത്തിനിടെയാണ് പ്രതിയെകുറിച്ച് വിവരം ലഭിച്ചത. ലഹരി ് ഉപഭോക്താക്കൾ എന്ന വ്യാജേന അന്വേഷണസംഘം ഇയാളെ സമീപിച്ചു ആഴ്ചകളോളം നടത്തിയ നിരീക്ഷണത്തിൽ നഗരത്തിലെ സ്വകാര്യ ലോജ്ഡ് കേന്ദ്രീകരിച്ച് വർഷങ്ങളായി നടത്തുന്ന ലഹരിക്കച്ചവടം ബോധ്യപ്പെട്ടു.ലഹരി കടത്തുന്നതിനായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ചെറുകിട ഏജന്റുമാർ മുഖേന കോഴിക്കോട്ടും സമീപ ജില്ലകളിലും വിൽപന നടത്തുകയായിരുന്നു പതിവ്.