കുട്ടിമോഷ്ടാവിനെ തല്ലരുതെന്ന് ആവശ്യപ്പെട്ട കുടുംബത്തിന് ട്രെയിനിനുള്ളിൽ ക്രൂരമർദനം. പുണെ-സോലാപൂർ പാസഞ്ചറിലാണ് നാലംഗ കുടുംബത്തെ ഇരുപതോളംവരുന്ന സംഘം അക്രമിച്ചത്. സംഭവത്തിൽ പതിനൊന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
പുണെ-സോലാപുർ പാസഞ്ചര്‍ ട്രെയിനിൽ നടന്ന ഈ സംവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മാധ റയിൽവേ സ്റ്റേഷനിൽനിന്നും ഭിംറാവു ലക്ഷ്മൺ എന്ന നാൽപത്തിമൂന്നുകാരനും ഭാര്യയും, രണ്ടുകുട്ടികളും ട്രെയിനിൽ കയറി. ഇവർ യാത്ര ചെയ്തിരുന്ന അതേ കംമ്പാർട്ട്മെൻറിൽ മറ്റൊരു കുടുംബവും സഞ്ചരിക്കുന്നുണ്ടായിരുന്നു. അവർക്കൊപ്പമുണ്ടായിരുന്ന പത്ത് വയസ് പ്രായമുള്ള പെൺകുട്ടി തൊട്ടടുത്തിരുന്ന യാത്രക്കാരിയുടെ ബാഗ് കൈക്കലാക്കാന് ശ്രമം നടത്തി. ഇത് ശ്രദ്ധയിൽപെട്ട യുവതി പെൺകുട്ടിയെ തല്ലി.
എന്നാൽ കളവ് കാട്ടിയ പെൺകുട്ടിയെ ഒരുപാട്തല്ലരുതെന്ന് ഭിംറാവു ലക്ഷ്മണനും കുടുംബവും ആവശ്യപ്പെട്ടു. ഇത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് യുവതി മൊബൈൽഫോൺ വഴി വിവരം അറിയിച്ചനുസരിച്ച് തൊട്ടടുത്ത സ്റ്റേഷനിൽ കാത്തുനിന്ന ഇരുപതോളംരുന്ന സംഘം ട്രെയിനിന് ഉള്ളിലേക്ക് ഇരച്ചുകയറി. ശേഷം അക്രമം അഴിച്ചുവിടുകയായിരുന്നു. വടികളുമായി ട്രെയിനിൽ കയറിയ സംഘം സ്ത്രീകളെയടക്കം മർദിച്ചു.
കളവുകാട്ടിയ പത്തുവയസുകാരിയുമായി ഭിംറാവു ലക്ഷ്മണിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്ന് തെറ്റിധരിച്ചതാകാം മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അക്രമം നടത്തിയ പതിനൊന്നു യുവാക്കളെ പൊലീസ് പിന്നീട് അറസ്റ്റ്ചെയ്തു.