കൊല്ലം നഗരത്തെ ഞെട്ടിച്ച 25 മാലമോഷണക്കേസിലെ പ്രതികൾ പൊലീസ് വലയിലായി. കൊല്ലം അയത്തിൽ സ്വദേശി രതീഷ് ഇയാളുടെ ഭാര്യ അശ്വതി എന്നിവരാണ് നഗരത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഭർത്താവ് മോഷ്്ടിക്കുന്ന സ്വർണാഭരണം വില്ക്കാൻ സഹായിച്ചിരുന്നത് ഭാര്യയായ അശ്വതിയായിരുന്നു
അതിരാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ബൈക്കിലെത്തി അതിക്രൂരമായി ആക്രമിച്ച ശേഷം സ്വർണമാല കവരുന്ന രണ്ടു പേരേ കൊല്ലം ഈസ്റ്റ് എസ് ഐ ജയകൃഷ്ണന്റെ നേത്വത്തിലുള്ള ആൻി തെഫ്റ്റ് സ്ക്വാഡാണ് അറസ്റ്റു ചെയ്തത്. രതീഷ് മോഷ്ടിച്ചുകൊണ്ടു വരുന്ന മാലയും വളയും ഭാര്യ അശ്വതിയാണ് സ്വർണകടകളിൽ വിറ്റ് പണമാക്കിയിരുന്നത്. രണ്ടു വർഷമായ പൊലീസിന് തലവേദനയായിരുന്ന പല മോഷണക്കേസുകളും ഇയാൾ സമ്മതിച്ചു.കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ ജോലിക്കായി വീട്ടിൽ നിന്ന് രാവിലെ ഇറങ്ങും. പിന്നീട് മോഷണം നടത്തിയ ശേഷം ജോലിക്ക് പോവുകയായിരുന്നു പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു.
ഒറ്റയ്ക്ക് മോഷണം നടത്തുന്ന രീതിയായിരുന്നതിനാലും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലുമാണ് പൊലീസിന് പ്രതിയിലേക്ക് എത്താൻ കാലതാമസം വന്നത്.സി.സി.ടി.വി സ്ഥാപിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതികളെ കുടുക്കിയത്. 25 മോഷണക്കേസുകൾ പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളിൽ നിന്ന് പണവും സ്വർണാഭരണവും രണ്ടു ബൈക്കുകളും പൊലീസ് പിടികൂടി.