ഒറ്റപ്പാലം വേങ്ങശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടു പേർ അറസ്റ്റിൽ. കൊല്ലപ്പെ്ട വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സഹോദരനാണ് കൊല്ലാന്‍ ക്വട്ടേഷന്‍ കോടുത്തത്.
തമിഴ്നാട് തേനി ഗാന്ധിനഗർ അല്ലി നഗരത്തിലെ ഗണേഷ്, സുഹൃത്ത് സെന്തിൽകുമാർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ധനലക്ഷ്മിയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ മണികണ്ഠന്‍റെയായിരുന്നു ക്വട്ടേഷന്‍. മണികണ്ഠന്‍ നേരത്തേ അറസ്റ്റിലായി. മണികണ്ഠന്റെ സഹോദരൻ ബാലകൃഷ്ണൻ കുടുംബസ്വത്ത് കൈവശപ്പെടുത്തിയതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ധനലക്ഷ്മിയെ വീടിന് സമീപത്തുവച്ചാണ് കൊലപ്പെടുത്തിയത്. തേനി, കമ്പം, തിരുപ്പൂർ സ്വദേശികളായ വാടക കൊലയാളികളെ ഉപയോഗിച്ചായിരുന്നു കൊലപാതകം. തിരുപ്പൂരിൽ വർക്ക്ഷോപ്പ് നടത്തുന്ന മണികണ്ഠൻ അവിടെ വച്ചു പരിചയപ്പെട്ടവരാണ് ക്വട്ടേഷൻ സംഘത്തിലുളളത്. കഴിഞ്ഞ 18 ന് വൈകിട്ട് മണികണ്ഠനുമൊത്ത് അകവണ്ടയിലെത്തിയ സംഘം 19 ന് അതിരാവിലെ കൃത്യം നടത്തി രക്ഷപ്പെട്ടു. ധനലക്ഷ്മിയുടെ ഭർത്താവ് ബാലകൃഷ്ണൻ നൽകിയ വിവരമാണ് പ്രതികളെ പിടികൂടാൻ കേസിൽ നിർണായകമായത്. കേസിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാളെ കൂടി കണ്ടെത്താനുണ്ട്.